പോസ്റ്റുകള്‍

2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ROOM NO 302- HOTEL MANIYAMMA

ഇമേജ്
  ഭാഗം - 3 (photo courtesy: google) കാലിലേക്ക് അരിച്ചു കയറിയ ഭയം തലച്ചോറിലേക്ക് ഇരച്ചു കയറി, കണ്ണിൽ ആകെ ഇരുട്ട് കയറിയ പ്രതീതി. ഓഫീസിലെ ദിവസവേതന ജീവനക്കാരനായ സുജിത്തിന്റെ ബൈക്ക് വാങ്ങി ജീവിതത്തിൽ ഇന്ന് വരെ ഒടുക്കാത്ത വേഗതയിൽ താലൂക്ക് ആശുപത്രിയിലേക്ക് പാഞ്ഞു. തലയിലെ പെരുപ്പ് ഇടയ്ക്കിടെ കണ്ണിലെ കാഴ്ചകൾ മറക്കുന്നതായി തോന്നിയെങ്കിലും, എത്രയും വേഗം ആശുപത്രിയിൽ എന്തുവാനാണ് മനസ്സ് വെമ്പൽ കൊണ്ടത്. ഇടക്ക് ദേഹം ആകെ തളരുന്നതുപോലെ തോന്നി.... ഇനി മുന്നോട്ട് പോയാൽ ഒരുപക്ഷേ ഞാനും ബൈക്കും മഞ്ഞുമലയിലെ ഏതെങ്കിലും കൊക്കയിലേക്ക് പതിക്കും. പത്താം വളവിലെ തട്ട് കടക്ക് മുന്നിൽ വണ്ടി ഒതുക്കി കടയിലെ ചേട്ടനോട് ഒരു ഉപ്പ് സോഡാ പറഞ്ഞ് അവിടെ കണ്ട സ്റ്റോലിന്മേലേക്ക് ഇരുന്നതേ ഓർമ്മയുള്ളൂ, കണ്ണ് തുറന്നപ്പോ കടയിലെ പാവം ചേട്ടനും ഭാര്യയും ഭയന്ന് നിന്നുകൊണ്ട് എന്നെ വീശുന്നതാണ് കണ്ടത്. "എന്നതാ പറ്റിയത് സാറേ.... സാറ് ആ കസേരയിൽ നിന്ന് മറിയുന്നത് കണ്ട ഉടൻ ഞാൻ വന്ന് താങ്ങി... ഇല്ലാരുന്നേൽ തല ആ പാറയിൽ ഇടിച്ച് പൊട്ടിയേനെ". പ്രഷർ കുറഞ്ഞത് കൊണ്ടാണെന്ന് തോന്നുന്നു ചേട്ടാ വേഗം ഉപ്പ് സോഡാ തരുവാനായി ഞാൻ ആവശ്യപ്പെട്ടു. വെള്ളം ക...

ROOM NO 302- HOTEL MANIYAMMA

 ROOM NO 302- HOTEL MANIYAMMA ഭാഗം -2 കട്ടിയുള്ള കരിമ്പടം തലവഴി വലിച്ചു മൂടിയിട്ടും തണുപ്പ് എല്ലുകളിലേക്ക് അരിച്ചു കയറി മുള്ള് കുത്തുന്ന വേദനയുണ്ടാക്കി അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. വിനോദ സഞ്ചരികൾക്ക് മഞ്ഞുമലയിലെ ശൈത്യം ആനന്ദം നൽകുമായിരുന്നെങ്കിലും നാട്ടുകാരിൽ ഭീതി ജനിപ്പിച്ചിരുന്നു. അടുത്ത് നിൽക്കുന്നത് ആരാണെന്ന് തിരിച്ചറിയാൻ പറ്റാത്ത രീതിയിൽ മഞ്ഞുമല കോടയിൽ മുങ്ങിപ്പോകും. വന്യമൃഗങ്ങൾ വന്ന് നിന്നാൽ പോലും തിരിച്ചറിയുവാൻ സാധിക്കാത്ത അവസ്ഥയാണ് മഞ്ഞുമലയിലെ ശൈത്യം. ഫോറെസ്റ്റ് റെയിഞ്ചർ സാധിക്ക് അലിയുടെ ഭാര്യ അസുമാബീവി വിറക് പുരയിൽ വന്ന് ഉറങ്ങിക്കിടന്ന കരടിയുടെ പിടിയിൽ നിന്നും ഭാഗ്യം കൊണ്ട് രക്ഷപെട്ടത് കഴിഞ്ഞ ഡിസംബറിൽ ആയിരുന്നു. പൈൻമരങ്ങൾക്കിടയിൽ ശൈത്യത്തിൽ മുങ്ങിയ മഞ്ഞുമലയിലെ റോടുകളും നാട്ടുവഴികളും പ്രദേശവാസികളെ ഭയത്തിലേക്ക് തള്ളിവിടുന്ന കാലമാണ് ശൈത്യം. 8-8:30 ആകുമ്പോഴാണ് സൂര്യന്റെ മഞ്ഞ വെളിച്ചം സോഡിയം ലാമ്പിൽനിന്നെന്ന പോലെ മഞ്ഞുമലയിലേക്ക് എത്തുക, അതും വളരെ മങ്ങിയ തോതിൽ. ഉറക്കം നശിപ്പിക്കാനായി വാതിലിലെ മുട്ട് അസ്സഹനീയമായപ്പോൾ കട്ടിലിൽ നിന്ന് എഴുന്നേറ്റ് കാല് നിലത്ത് കുത്തിയതേ തണുപ്പ് മി...

ROOM NO 302- HOTEL MANIYAMMA

  ഭാഗം -1 കൃത്യമായി പറഞ്ഞാൽ 2 വർഷവും 3 മാസവുമായി മാസവാടക്കാരനായി ഈ ഹോട്ടലിൽ കൂടിയിട്ട്. മലയോര ഗ്രാമമായ മഞ്ഞുമലയിലെ ക്ഷീരോൽപ്പാദകരുടെ ഉന്നമനത്തിനായി സർക്കാർ ആരംഭിച്ച ടെക്നിക്കൽ ഫാം ഡെവലപ്മെന്റ് ക്‌ളസ്റ്റർ 1 ന്റെ ചാർജ് ഓഫീസറായി രാമചന്ദ്രൻ സാറിനൊപ്പം എത്തിയ അന്ന് കേറിക്കൂടിയതാണ് മണിയമ്മയിലെ 301 ആം നമ്പർ മുറിയിൽ. എന്തുകൊണ്ടോ എതിർവശത്തെ 302 ആം നമ്പർ മുറിയിൽ താമസക്കാർ ഉണ്ടാവാറില്ല. രാമചന്ദ്രൻ സാർ പെങ്ങളുടെ വീട്ടിലേക്ക് വൈകുന്നേരം പോയിക്കഴിഞ്ഞാൽ മുറിയിലേക്കെത്തി ചുരുണ്ട് കൂടുക എന്നതാണ് ഞാൻ ചെയ്യാറ്. ഓഫീസിൽ നിന്ന് ഇറങ്ങുമ്പോൾ തന്നെ ഹോട്ടൽ ദേവിവിലാസത്തിലെ ആവി പറക്കുന്ന അരക്കുറ്റി പുട്ടും ചൂട് ബീഫ് കറിയും പാർസൽ വാങ്ങി പോരും. ഭക്ഷണം കഴിച്ചിരിക്കെയാണ് പതിവില്ലാതെ അടുത്ത മുറിയിൽ ബഹളം കേട്ടത്. ആരും ഇല്ലാതിരുന്ന മുറിയിൽ ബഹളം കേട്ട് എത്തി നോക്കി, പ്രായം ചെന്ന് താടിയും മുടിയും നരച്ച് ഏകദേശം 60-65 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു കാർന്നോരും അയാളുടെ മകളെന്ന് തോന്നിക്കുന്ന 22 വയസ്സ് പ്രായം വരുന്ന ഒരു സുന്ദരിക്കുട്ടിയും. കാര്യം അന്വേഷിച്ചു.... വൈകിട്ടത്തെ കൊടൈക്കനാൽ ബസ്സിന് എത്തിപ്പെട്ടതാണ് രണ്ടാളും. താ...

നിയോഗം

  "നിയോഗം" കിഴക്കൻ വെള്ളം കായലിനെ കലക്കി മറിയിച്ചിട്ടുണ്ട്..... തോട്ടിലേക്ക് മഴവെള്ളം കുത്തിയൊലിച്ചിറങ്ങുന്നു. വെള്ളത്തിന്റെ ഒഴുക്കിനൊപ്പം പരൽ മത്സ്യങ്ങൾ തിണിർത്ത് നീങ്ങുന്നത് തണ്ടാൻ കേശവേട്ടൻ ചിറയിൽ ചില്ലിതെങ്ങിന്റെ ചോട്ടിൽ നിന്ന് നോക്കി നിന്നു. മോനെ ആകെ വഴു വഴുപ്പാണ് മഴ ഇവിടെ പെയ്തില്ലെങ്കിലും തെങ്ങിൽ അപ്പടി ഈർപ്പം പിടിച്ച് നിൽക്കുവാ. "കേശവേട്ടാ നോക്കി മതിട്ടോ" ഞാൻ പറഞ്ഞു. കഴിഞ്ഞ ആറ് കൊല്ലമായി അമ്പത്തിരണ്ട് തെങ്ങുകളുള്ള ചിറയിലേക്ക് എത്തി നോക്കിയിട്ട് പോലും. അച്ഛൻ പോകുന്നതിന് മുമ്പ് രജിസ്റ്റർ ചെയ്ത് വാങ്ങി ഇട്ട അന്ന് കേശവേട്ടൻ തെങ്ങ് കയറിയതാ പിന്നീട് ഈ വഴിക്ക് വരാൻ തോന്നിയിട്ടില്ല. മാട്ടം കൊടുത്ത നാല് ചെന്തെങ് കൂടി ചേർന്നാൽ അമ്പത്തിയാറ് തേങ്ങുകൾ. കിഴക്കന്മല വർക്കി ഏതോ കൗതുകത്തിന് കുട്ടനാട് കാണാൻ വന്നപ്പോ വാങ്ങി ഒടുവിൽ വെള്ളം കണ്ട പേടിയിൽ ബ്രോക്കർ അവുക്കറിനോട് എങ്ങനെയും ഒന്ന് ഒഴിവാക്കിത്താ എന്ന് പറഞ്ഞ് ഏല്പിച്ച പുരയിടം ഇന്ന് എന്റെ കയ്യിലിരിക്കുന്നു. അച്ഛൻ ഒടുവിലായി ചവിട്ടിയ മണ്ണ്. ഈ മണ്ണിലൂടെ നടക്കുമ്പോളാ അദ്ദേഹത്തിന് നെഞ്ചുവേദന ഉണ്ടായതും കരയിലേക്ക് എത്തുമുമ്പേ പോയി...

🅐🅑🅓🅤🅒🅣🅘🅞🅝

 🅐🅑🅓🅤🅒🅣🅘🅞🅝"                                𝑎 𝑡ℎ𝑟𝑖𝑙𝑙𝑒𝑟 𝑏𝑦 𝑃𝐶                     ഭാഗം : 6 തീ ചുറ്റും തീ.... മേലോക്യൂ ഫയർ ആൻഡ് റസ്ക്യൂ സർവീസിന്റെ റോബോട്ടിക്ക് എഞ്ചിൻ കാർബൺ ഡയോക്‌സൈഡ് പമ്പ് ചെയ്ത് തീ ശമിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ്... സെൻട്രലൈസ്ഡ് സി. സി. റ്റി. വി സർവ്വേലൻസ് ക്യാമറ അലാറം മുഴക്കിയാൽ ഓട്ടോ എഞ്ചിനുകൾ ജിപിഎസ് നാവിഗേഷൻ മുഖേന സ്ഥലം ലോക്കേറ്റ് ചെയ്ത് തൽക്ഷണം അവിടെ എത്തി തീ അണക്കുകയാണ് പതിവ് പക്ഷേ ഇത്തവണ 4 എഞ്ചിനുകൾ ഒരുമിച്ച് ശ്രമിച്ചിട്ടും തീ നിയന്ത്രണത്തിൽ എത്തിക്കുവാൻ സാധിക്കുന്നില്ല... മേലോക്യൂ ഇൻവെസ്റ്റിഗേറ്റിവ് വിങ്ങിന്റെ ഡേറ്റാ സെന്ററാണ് അഗ്നി വിഴുങ്ങിക്കൊണ്ടിരിക്കുന്നത്. അഗ്നിക്കിരയാക്കിയവർ അറിയാതെ പോയ ഒന്നുണ്ട്... സെൻട്രൽ ഡാറ്റാ സെന്റർ നിർമിച്ചിരിക്കുന്നത് ആന്റി ഫ്‌ളൈയിമബിൾ ജിപ്സം പാനലുകൾ കൊണ്ടാണെന്നതും സർവർ ഇരിക്കുന്നത് അണ്ടർ ഗ്രൗണ്ട് അയേൺ ചേമ്പറിൽ ആണെന്നതും. ഫഷേ ഫയർ ആൻഡ് റസ്ക്യൂ കമാണ്ടിങ് ഓഫീസർ നിജലിംഗപ്പയോട് കാര...